2012 സെപ്റ്റംബർ 13, വ്യാഴാഴ്‌ച

സ്വബ്റാ – ശാത്തില്ലാ കൂട്ടക്കുരുതിക്ക് മുപ്പതാണ്ട്


സ്വബ്റാ ശാത്തില്ലാ കൂട്ടക്കുരുതിക്ക് മുപ്പതാണ്ട് 

-സദക്കത്തുല്ല വടകര


അതെ, സ്വബ്റാ ശാത്തില്ലാ കൂട്ടക്കുരുതിക്ക് ജൂണ്‍ പതിനഞ്ചിന്നു മുപ്പതാണ്ടു തികഞ്ഞിരിക്കുന്നു. ഹോളോകോസ്റ്റ് എന്നകെട്ടുകഥയുടെ പേരില്‍ സാമ്രാജ്യത്വവും യൂറോപ്യന്‍ യൂണിയനും ലോകത്തിന്‍റെ മുക്കുമൂലകളില്‍ സ്വന്തം നാടില്ലാതെ അലയുകയായിരുന്ന ജൂതന്‍മാരെ ഫലസ്തീന്‍ മണ്ണില്‍ കുടിയിരുത്തിയ ശേഷം തദ്ദേശീയരെ അയല്‍ നാടുകളിലേക്ക് ഓടിക്കുകയായിരുന്നുവെന്നാണെല്ലോ ചരിത്രം. ഇങ്ങനെ സര്‍വ്വതും നഷ്ടപ്പെട്ട് പ്രാണരക്ഷാര്‍ത്ഥം അഭയം തേടിയത് ഈജിപ്ത്, സിറിയ, ലബനാന്‍, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികാമ്പുകളിലായിരുന്നു. 

ഇസ്രായേലിന്‍റെ രൂപീകരണം മുതലിന്നുവരെ ഭീകരമായ ആക്രമണപീഡനമര്‍ദ്ദനങ്ങളുടെ നിണമണിഞ്ഞ ചരിത്രങ്ങളാണ് ഫലസ്തീന്‍ജനതക്ക് എന്നും കുറിച്ചുവെക്കാനുണ്ടായിരുന്നത്. ജനിച്ചുജീവിച്ച തങ്ങളുടെ സ്വന്തം ഭൂമിയിലേക്ക് ഇനിയെന്നെങ്കിലും തിരിച്ചുപോവാന്‍ പറ്റുമെന്ന പ്രതീക്ഷയുടെ അവസാനത്തെ തരിപോലും ബാക്കിയില്ലാതെ അഭയാര്‍ത്ഥികാമ്പുകളില്‍ നിസ്സഹായതയുടെ ദൈന്യതപേറി ജീവിക്കുന്ന അവര്‍ക്ക്‌ തങ്ങളനുഭവിക്കുന്ന നീതിനിഷേധത്തിന്‍റെയും മൗലികാവകാശ ധ്വംസനത്തിന്‍റെയും കയ്പേറിയ അനുഭവങ്ങളെല്ലാതെ മറ്റെന്തുണ്ട് ഓര്‍മ്മിക്കാന്‍. മില്യണ്‍കണക്കിന്നു നിരപരാധികളുടെ വിലപ്പെട്ട ജീവനുകളായിരുന്നു ഫലസ്തീനിലെ ദൈര്‍ യാസീനില്‍ വെച്ചു തുടക്കംകുറിക്കപ്പെട്ട് ഇന്നുവരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത കുരുതികളില്‍ ഹോമിക്കപ്പെട്ടത്.

1982 ലെ സെപ്റ്റംബര്‍ മദ്ധ്യത്തിലെ രണ്ടു സുപ്രഭാതങ്ങള്‍. ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ വീണ്ടുമൊരു ക്രൂരതയെ അഭിമുഖീകരിക്കേണ്ടി വന്ന ദിനങ്ങളാണവ. നായകവില്ലന്‍ ഏറിയല്‍ ഷാരോണെന്ന ഇന്നദ്ദേഹം കാന്‍സര്‍ ബാധിച്ചു ഇസ്രായേലിലെ ആശുപത്രിക്കിടയില്‍ മരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്നു- രക്തക്കൊതിയന്‍. ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്ന ജാലിയന്‍വാലാബാഗിനെയോ, സ്റ്റാലിന്‍ സാഡിസത്തെയോ, മിലസോവിച്ചിന്‍റെ കൊസോവന്‍ നരഹത്യയെയോ വെല്ലുന്നതായിരുന്നു അത്. അതെ, ലബനാനിലെ ഫലസ്തീനിയന്‍ അഭയാര്‍ത്ഥി ക്യാമ്പായ സ്വബ്റാശാത്തില്ലാ കാമ്പുകളില്‍ സംഭവിച്ചതാണത്. ഇന്നതിനു മുപ്പതാണ്ടു തികഞ്ഞിരിക്കുന്നു. 

ഇസ്രായേല്‍ രാഷ്ട്രരൂപവല്‍ക്കരണത്തിന്റെ ഭാഗമായി ഫലസ്തീനില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട അറബ് ജനതയെ കുടിയിരുത്താന്‍ വേണ്ടി ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസവിഭാഗമായ United Nations Relief and Works Agency for Palestine Refugees in the Near East (UNRWA) ആണ്‌ ലാബനാന്‍ തലസ്ഥാനനഗരമായ ബൈരൂത്തിനടുത്ത്‌ ഈ അഭയാര്‍ഥിക്യാമ്പ്‌ സ്ഥാപിച്ചത്‌. പലസ്തീന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ വേണ്ടി 1949  ല്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തിലായിരുന്നു  ഈ സംഘടനയുടെ രൂപീകരണം.  തുടക്കത്തില്‍ രണ്ടു ക്യാമ്പിലും കൂടി ഇരുപത്തയ്യായിരത്തോളം അഭയാര്‍ത്ഥികളാന്നുണ്ടായിരുന്നത്.
സ്വന്തം മക്കളുടെ മൃതദേഹങ്ങല്ക്കരികെ വിലപിക്കുന്ന സ്ത്രീ
1982 ന്റെ തുടക്കത്തില്‍ ഇസ്രായേലിന്റെ ലബനാന്‍ ആക്രമണങ്ങളെ സാധ്യമാകുന്ന രീതിയില്‍ പ്രതിരോധിക്കാന്‍ ഫലസതീനിയന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (PLO) പ്രധാനമായും ഈ കാമ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇതേ വര്ഷം ജൂണ്‍ മാസത്തില്‍ ലബനാനിലെ ഇസ്രായേല്‍ അംബാസഡര്‍ ശാലോമോവ്‌ ആര്‍ഗോണ്‍ ലണ്ടനില്‍ വെച്ച് കൊല്ലപ്പെട്ടതായിരുന്നു ലബനാനില്‍ ആക്രമണം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. ഈ അധിനിവേശത്തില്‍ ഇരുപതിനായിരം വിലപ്പെട്ട ജീവനുകളാണ്‍ ബൈറുത്തില്‍ ഹോമിക്കപ്പെട്ടത്. സെപ്തംബരിന്റെ തുടക്കത്തില്‍ അന്താരാഷ്ട്ര നിരീക്ഷണത്തില്‍ നടന്ന ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പി എല്‍ ഓ ലബനാന്‍ വിടുമെന്ന ധാരണയിലെത്തി. അതവര്‍ അംഗീകരിച്ചുകൊണ്ട്ട് ലിബിയയിലേക്ക് പിന്‍വാങ്ങി. മറുഭാഗത്ത് വളരെ മുമ്പ്‌തന്നെ സായുധ വിഭാഗമായ ഫലാഞ്ചിസ്റ്റ്‌ ക്രൈസ്തവരുമായി ഇസ്രായേല്‍ രഹസ്യബന്ധം തുടങ്ങിയിരുന്നു. ബഷീര്‍ ഗമാഈല്‍ എന്ന ഫലാഞ്ചിസ്റ്റ്‌ നേതാവ്‌ ഏരിയല്‍ ഷാരോനുമായുണ്ടാക്കിയ രഹസ്യകരാറിന്റെ അടിസ്ഥാനത്തില്‍ ഒരു വന്‍സംഘത്തെ തന്നെ ഇസ്രായേലിലേക്കയച്ചു നിഷ്കാസനത്തിന്റെയും ഉന്‍മൂലനത്തിന്റെയും മുഴുവന്‍ പരിശീലനവും നല്‍കാന്‍ തുടങ്ങിയുമിരുന്നു. സെപ്റ്റംബര്‍ പതിന്നാലിന്നു ബഷീര്‍ ഗമാഈല്‍ സ്വന്തം കാര്യാലയത്തില്‍ ഉണ്ടായ ഒരു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്വം പി എല്‍ ഓയുടെ തലയില്‍ കേട്ടിവെക്കപ്പെട്ടു. നിരപരാധികളുടെ രക്തം ഊറ്റിക്കുടിക്കാനും അഭിമാനം പിച്ചിച്ചീന്താനും ജീവനുകള്‍ നിഷ്ഠൂരം ഹോമിക്കാനും വെമ്പല്‍ കൊള്ളുകയായിരുന്ന ഏറിയല്‍ ഷാരോണിന്റെ പാറയേക്കാള്‍ കടുത്തുപോയ ക്രൂരമനസ്സിന് ശമിക്കാന്‍ നേരമുണ്ടായിരുന്നില്ല. ഇസ്രായേല്‍ പാര്‍ലമെണ്ടായ നെസറ്റിനെ നോക്കി അദ്ദേഹം ആക്രോശിച്ചു. തീവ്രവാദികള്‍ വിട്ടേച്ചുപോയ പ്രതിരോധത്തിന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ അതിനെതിരെ യുദ്ധം ചെയ്യാനാണ് ബെയ്റുത്തിലേക്കുള്ള ഞങ്ങളുടെ പ്രവേശനം. വല്ലവരും അവിടെ ബാക്കിയാവണമെന്നു യാതൊരുനിര്‍ബ്ബന്ധവുമില്ല.
പ്രതിരോധ മന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍, മന്ത്രിസഭയുടെ യാതൊരനുമതിയുമില്ലാതെ ലബനാനിലെ തീവ്ര ക്രൈസ്തവ വിഭാഗമായ ഫലാന്ചിസ്റ്റുകളെ ആയുധമണിയിച്ചുകൊണ്ടു ക്യാമ്പുകളെ ആക്രമിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഹിസ്ബു കതാഇബു അല്ലബനാനിയ്യ (ലബനീസ് ബ്രിഗേഡിയര്‍ ഗ്രൂപ്പ്‌) എന്നാണ് ഫലാന്ചിസത്തിന്റെ അറബി നാമം. ലബനാന്‍ ദേശീയതയും ക്രൈസ്തവജനാധിപത്യവുമാണിതിന്റെ അടിസ്ഥാനസിദ്ധാന്തം. മുസ്ലിം വിരോധം വെച്ചുപുലര്‍ത്തുന്നതും, ഫാസിസ്റ്റ് ആശയാദര്‍ശങ്ങളില്‍ പടുത്തുയര്ത്തപ്പെട്ടതുമായ ക്രൈസ്തവ സിയോണിസമെന്നു ഒറ്റവാചകത്തില്‍ ഫലാന്ചിസം വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
കൊലചെയ്യപ്പെട്ട ബാലന്മാര്‍
സെപ്റ്റംബര്‍ പതിനഞ്ചിന്നു ഇസ്രായേല്‍ സൈന്യം ക്യാമ്പ് വളഞ്ഞു. ഉള്ളില്‍ നിന്ന് പുറത്തേക്കും പുറത്തു നിന്ന് ഉള്ളിലേക്കും കയറാന്‍ സാധികാത്തവിധം ശക്തമായ ഒരു ഉപരോധമായിരുന്നു അത്. മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിച്ചത് വലയം ചെയ്യപ്പെട്ടതും സീലുവെക്കപ്പെട്ടതും(encircle and embedded) ആയ ക്യാമ്പുകള്‍ എന്നായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക്പോലും അകത്തേക്ക് കടക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല.

അടുത്ത ദിവസം സെപ്റ്റംബര്‍ പതിനഞ്ചിന്‌ വൈകുന്നേരം ഇസ്രായേല്‍ സൈന്യത്തിന്റെ പരിപൂര്‍ണ്ണ സംരക്ഷണത്തില്‍ പരിശീലനം സിദ്ധിച്ച ആയിരക്കണക്കിനു ഫലാഞ്ചിസ്റ്റ്‌ തീവ്രവാദികള്‍ ഏലിയാ ഹോബെക്കാ എന്ന ഫലാന്ചിസ്റ്റു സേനാവിന്‍റെ നിര്‍ദേശാനുസരണം തോക്കുകളും കത്തികളും കോടാലികളുമായി ക്യാമ്പുകളിലേക്ക് പ്രവേശിക്കുകയും വീടുകള്‍തോറും കയറി റെയ്ഡ്‌ നടത്തുകയും കൂട്ടക്കശാപ്പിനു തിരികൊളുത്തുകയും ചെയ്തു. ക്യാമ്പിന്റെഎല്ലാ മര്‍മ്മപ്രധാനവഴികളിലും തങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന്  ഇസ്രായേല്‍ സൈന്യം ഉറപ്പുനല്‍കി. പ്രസ്തുത ദിവസം പകല്‍ ഇസ്രായേല്‍ മിലിറ്ററി ഉദ്യോഗസ്ഥരൊക്കെയും ഫലാന്ചിസ്റ്റുനേതാക്കളുമായി സൈനിക ഓപ്പറേഷനെ കുറിച്ച ചര്‍ച്ചയിലായിരുന്നു. ആക്രമണം തുടങ്ങിയപ്പോള്‍തന്നെ കൃത്യനിര്‍വഹണത്തിന്റെ രീതിയിയും ശൈലിയും ഓരോനിമിഷത്തിലും റേഡിയോവിലൂടെ അവര്‍ക്ക് നല്‍കപ്പെട്ടുകൊണ്ടിരുന്നു. ഇസ്രായേല്‍ നിര്‍മ്മിത മിസൈലുകളും ബോംബുകളും ക്യാമ്പിലേക്ക് വര്‍ഷിക്കാന്‍ തുടങ്ങി. ഇതിന്നു സാക്ഷിയായ ഒരു ഡച്ചുകാരി നേഴ്സ് പറഞ്ഞത് ആരവമുള്ള ഒരു ഫുട്ബോള്‍ മല്‍സരം ഫ്ലഡ് ലൈറ്റില്‍ സംഘടിപ്പിച്ചതു പോലെയായിരുന്നു അത് എന്നാണ്.

വീടുകളില്‍ അഭയം തേടിയവരെയൊക്കെയും പുറത്ത്‌ വലിച്ചുകൊണ്ടുവന്ന്‌ വെടിവച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തിയ ശേഷം ക്രൂരമായി അറുകൊലചെയ്തു. മാതാവിന്റെ  മടിയിലിരുന്നു മുലപ്പാല്‍ നുകര്‍ന്ന്കൊണ്ടിരുന്ന പിഞ്ചുപൈതങ്ങളെയും വാര്‍ധക്യത്തിന്റെ അവശതകള്‍ പേറി കട്ടിലില്‍ കിടന്നിരുന്ന വൃദ്ധരെയും നിഷ്ഠൂരമായി കൊലചെയ്തു. ഗര്‍ഭിണികളുടെ വയര്‍കുത്തിക്കീറി ചോരക്കുഞ്ഞിനെ പുറത്തെടുത്തു കൊലക്കിരയാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ഗുജറാത്തില്‍ നരേന്ദ്ര മോഡി നടപ്പാക്കിയ ഉന്മൂലനം ഇതിന്റെ തനിപ്പകര്‍പ്പായിരുന്നു. ഗുജറാത്ത്‌ അറുകൊലയുടെ ഏതാനും നാളുകള്‍ക്ക് മുമ്പ്‌ സാംഘുപരിവാരത്തിന്റെ വലിയൊരുസംഘം ഉണ്മൂലനത്തിന്റെ സകലമാനപരിശീലനവും സ്വായത്തമാക്കാന്‍ ഇസ്രായേലിലേക്ക് വിമാനം കയറിയിരുന്നു എന്ന റിപ്പോര്‍ട്ട് ഇതിനോടൊപ്പം ചേര്‍ത്തു വായിക്കുക. ഗര്‍ഭിണികളുടെ വയര്‍കുത്തിക്കീറാന്‍ ഗുജറാത്തിലെ സാംഘ്പരിവാരം ത്രിശൂലങ്ങളാണ് ഉപയോഗിച്ചതെങ്കില്‍ ഫലാഞ്ചിസ്റ്റ്‌കള്‍ ഉപയോഗിച്ചിരുന്നത് കുരിശായിരുന്നു എന്ന് മാത്രം. രണ്ടിന്റെയും ലക്ഷ്യങ്ങള്‍ ഒന്നു തന്നെ. ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍.

സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും അറുകൊല ചെയ്തതിനുശേഷം മൃതദേഹങ്ങളില്‍ കുരിശിന്റെ ചിഹ്നം വരച്ചാണ് അവര്‍ തിരിച്ചുപോയത്‌. കുരിശിനെ സമാധാനത്തിന്റെയും ശാന്തിയുടെയും സമര്‍പ്പണത്തിന്റെയും ചിഹ്നമായി സ്വീകരിച്ചവരാണിതു ചെയ്തതെന്നോര്ക്കണം. കൃത്യനിര്‍വഹണത്തിന്നു മേല്‍നോട്ടം വഹിച്ചുകൊണ്ടു ഇസ്രായേല്‍ ഹെലികോപ്റ്ററുകളും മോര്ട്ടോറുകളും ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ആക്രമണത്തിനു രണ്ടുദിവസമായിരുന്നു ഇസ്രായേല്‍ തീരുമാനിച്ചതെങ്കിലും ഫലാഞ്ചിസ്റ്റ്‌ കമാന്‍ഡര്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം കൂടി നീട്ടിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന കൂട്ടക്കശാപ്പിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് ക്യാമ്പിനുള്ളിലേക്ക് കയറാന്‍ സാധിച്ചത്. അവരെ എതിരേറ്റതാവട്ടെ കുന്നുകൂട്ടപ്പെട്ട മനുഷ്യകബന്ധങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും.

റൊബര്‍ട്ടോ സോരെ എന്ന അമേരിക്കന്‍ ടൈം മാഗസിന്റെ റിപ്പോര്‍ട്ടര്‍ വിവരിക്കുന്നത് കാണുക. അവിടെ ബാക്കിയായിരുന്നത് ശവശരീരങ്ങള്‍ മാത്രമായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധന്മാരുടെയും മൃതദേഹങ്ങള്‍ കുന്നുകൂട്ടിക്കിടക്കുന്നു. തലയ്ക്കു പിന്‍ഭാഗത്തും മുന്‍ഭാഗത്തും വെടിയേറ്റവര്‍ അതിലുണ്ട്‌. ചിലരുടെ ഗളം ചേദിക്കപ്പെട്ടിരിക്കുന്ന നിലയിലാണ്. ചിലതിന്‍റെത് കൈകള്‍ പിന്നോട്ട് കെട്ടിയനിലയിലും മറ്റുചിലതിന്‍റെത് പാദങ്ങളില്‍ ബന്ധിച്ചരീതിയിലുമാണ്. കുഞ്ഞിനെ മാറോടണച്ചുപിടിക്കുമ്പോള്‍ വെടിയേറ്റ സ്ത്രീയും അതിലുണ്ട്. ഇടിഞ്ഞുപൊളിഞ്ഞുവീണ വീടിന്‍റെ ഉള്ളില്‍നിന്നും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടു നീട്ടിയ കൈകളും അവിടെ കാണാന്‍ കഴിഞ്ഞു. കുന്നുകൂടപ്പെട്ട മൃതദേഹങ്ങള്‍ക്കരികില്‍നിന്നും ഒരു സ്‌ത്രീ അട്ടഹസിച്ചു പറയുന്നു:- ദൈവമേ എന്നെ ആര് സഹായിക്കും. എന്റെ ഭര്‍ത്താവിനെയും മക്കളെയും എന്‍റെകണ്‍മുന്നില്‍വെച്ചു അവര്‍അറുത്തുകൊന്നു, നാഥാ എനിഞാനെന്തു ചെയ്യും?

വാഷിംഗ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ട് ഇങ്ങനെയാണ്:- കൈയും കാലും കൂട്ടിക്കെട്ടിയ രീതിയില്‍ രണ്ടുയുവതികളുടെ ജഡങ്ങള്‍ വഴിയരികില്‍ കിടക്കുന്നു. കുറച്ചുമുമ്പോട്ടുപോയപ്പോള്‍ വീടിനുളളില്‍ ചുട്ടുകൊല്ലപ്പെട്ട എട്ടു പുരുഷജഡങ്ങള്‍. ഓരോ വഴിയോരങ്ങളും അവിടെനടന്ന കൊലകള്‍ വിളിച്ചു പറയുന്നുണ്ട്. മറ്റൊരു വഴിയില്‍ പതിനാറ്‌ ജഡങ്ങള്‍ ഒന്നിനൊന്നു വൃത്തിഹീനമായ രീതിയില്‍. തൊട്ടടുത്ത്‌ നാല്‍പത്‌ വയസ്സ് തോന്നിക്കുന്ന ഒരു സ്‌ത്രീ വെടിയേറ്റുകിടക്കുന്നു. സമീപത്തൊരു വൃദ്ധന്റെ ജഡവും.
ലോകപ്രശസ്ത യുദ്ധവിരുദ്ധ മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്ഖും അവിടെ സന്ദര്‍ശിച്ചു. അദേഹത്തിന്റെ റിപ്പോര്‍ട്ടിങ്ങനെയാണ് :- എന്നെ ഭീതിപ്പെടുത്തിയ ആയിടത്തേക്ക് ഞാന്‍ കടന്നു ചെന്നു. എന്‍റെ ജീവിതത്തില്‍ എന്നെ ഭയപ്പെടുത്തിയ, ഞെട്ടിച്ച (ഏക) രാത്രി. ഫലാഞ്ചിസറ്റുകള്‍ കൊലയും മാനഭംഗവും നടത്തിയ ആ സ്ഥലത്തേക്കും ഞാനെത്തി. ഈച്ചകള്‍ പൊതിഞ്ഞുകൊണ്ടിരിക്കുന്ന ശവശരീരങ്ങള്‍ ഇഴജന്തുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. തലയില്‍ വെടിയേറ്റ കുട്ടികളുടെ ശവശരീരങ്ങള്‍. എന്‍റെ കാലിന്നുചുറ്റും അവരുടെ കാലുകളും ഉടലുകളും. ജീവനുള്ളതായിട്ടു അവിടെ ബാക്കിയുള്ളത് ഈച്ചകളും തേളുകളും മാത്രം. ഞാന്‍ കുറച്ചുകൂടി മുന്നോട്ടുനടന്നപ്പോള്‍ അവിടത്തുകാര്‍ എന്നോടുപറഞ്ഞു ഇവിടെ ഇരുപത്പേര്‍ കൊലചെയ്യപ്പെട്ടുവെന്ന്. തോട്ടടുത്തുള്ള ഗോള്‍ഫ്‌ ഗ്രൌണ്ടിന്റെ സമീപമുള്ള ഒരുകൂട്ടം കബറുകള്‍ ഇത് ശരിയാണെന്നു സാക്ഷ്യപ്പെടുത്തുന്നു. ശാത്തില്ലയുടെ ചെളിപുരണ്ട പ്രവേശനകവാടത്തിലൂടെ ഞാന്‍ മുന്നോട്ടുനടന്നു. പത്തും പതിനൊന്നും പന്ത്രണ്ടും വയസുള്ള, ജീന്‍സും വര്‍ണ്ണ ഷര്‍ട്ടുകളും ധരിച്ച മൃതബാലന്മാരുടെ കണ്ണുകള്‍ തുറന്നുകിടക്കുന്നു. ഒരുവന്‍റെ കയ്യില്‍ കെട്ടിയിരിക്കുന്ന സ്വിസ് വാച്ചില്‍ ദുരന്തം നടന്ന സമയം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. റോഡിന്റെ മറുഭാഗത്ത് അഞ്ച് ശവശരീരങ്ങള്‍. അതിലൊരു പെണ്‍കുട്ടിയുടെ അടയാത്ത കണ്ണ് എന്നെ തുറിച്ചുനോക്കുന്നതുപോലെ തോന്നി. ഗര്‍ഭിണിയുടെ വയര്‍ കുത്തിക്കീറി പുറത്തെടുക്കപ്പെട്ട കുഞ്ഞിന്റെ അവശിഷ്ടങ്ങളും ഞാനവിടെകണ്ടു. സ്വബ്രാ- ശാത്തില്ലായുടെ നിണമനിഞ്ഞ ക്യാമ്പറകളിലൂടെ ഞാന്‍ മുമ്പോട്ടേക്കു പോയികൊണ്ടേയിരുന്നു. വഴിയരികില്‍നിന്നും ദിബാ ഹുസൈന്‍ എന്ന യുവതി എന്നോടു ചോദിച്ചു-ലോകം ഞങ്ങള്‍ക്കു വേണ്ടി എന്താണ് ചെയ്തത് ? വീണ്ടുമൊരു ആക്രമണമുണ്ടായാല്‍ നിങ്ങള്‍ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) ഞങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ സാധിക്കും? നാല് മക്കളെയും ഭര്‍ത്താവിനെയും പിതൃവ്യന്‍മാരെയും മരുമക്കളെയും എല്ലാം അവള്‍ക്ക്‌ നഷ്ടപ്പെട്ടിരുന്നു. സ്വബ്രായിലെയും ശാത്തില്ലായിലേയും ജനതയ്ക്ക് വേണ്ടി ലോകം എന്താണ് ചെയ്തതെന്നു അവള്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്ന ഒറ്റവാക്കു മറുപടിമാത്രമാണ് എനിക്ക് പറയാന്‍ സാധിച്ചത്. 
വീണ്ടും മുന്നോട് പോയപ്പോള്‍ ഞാങ്ങലെകണ്ടമാത്രയില്‍ അക്രമികളിതാ വീണ്ടും വരുന്നു എന്നട്ടഹിച്ചുകൊണ്ടു ഒരാള്‍ ഓടിയകലുന്നതും ഞാന്‍ കണ്ടു.
സ്വബ്രായില്‍ താമസിക്കുന്ന ഒരു സ്ത്രീ വിവരിക്കുന്നു: - ഷെല്ലുകളെറ്റ് തകര്‍ന്ന വീട്ടുസാധനങ്ങള്‍ ഒരിടത്തുപെറുക്കിയിട്ടതിന്നുശേഷം ഞാന് ഭര്‍ത്താവും കുഞ്ഞും ഉറങ്ങാന്‍കിടന്നു. ശാന്തമായി താമസിച്ചിരുന്ന ഞങ്ങളുടെ ക്യാമ്പിനു ചുറ്റും അക്രമികള്‍ നിരന്നുനിന്നു. അയല്‍ വീടുകളിലേക്ക് കൊലയാളികള്‍ തീപന്തങ്ങളുമായി ചെന്ന് തീകൊടുത്തപ്പോള്‍ കണ്ടുനിന്ന ഞങ്ങള്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. ഭര്‍ത്താവിനെയും പിതാവിനെയും സഹോദരനെയും വഴിയില്‍ തടഞ്ഞു കൈയുയര്‍ത്താന്‍ അവരാവശ്യപ്പെട്ടു. എന്‍റെ കണ്മുന്നില്‍ വെച്ച് അവരുടെനേരെ വെടിയുതിര്‍ക്കുകയും പൊടുന്നനവേ അവരൊക്കെയും രക്തസാക്ഷികളാവുകയും ചെയ്തു. എന്നെയും മാതാവിനെയും മിസൈല്‍പതിച്ചു രൂപപ്പെട്ട ഒരു കുഴിയുടെ അടുത്തേക്ക്കൊണ്ട്‌പോയി. എന്തോ ഭാഗ്യവശാല്‍ അവര്‍ ഞങ്ങളെ വിടുകയും സ്വബ്രായില്‍ നിന്നും ശാതില്ലായില്‍ നിന്നും ഞങ്ങള്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. 

ഈ കൊലപാതകത്തിന്റെ ബലിയാടുകളുടെ എണ്ണത്തെപറ്റി വ്യത്യസ്ത അഭിപ്രായങ്ങളാന്നുണ്ടായിരുന്നത്. സ്വാഭാവികമായും ഇസ്രായേല്‍ അതിന്റെ എണ്ണം പരമാവധിചുരുക്കി. ബി ബി സി റിപ്പോര്‍ട്ട് ചെയ്തത് എണ്ണൂറെന്നാണ്. രണ്ടായിരത്തിലധികം പേരെ ഞങ്ങള്‍ സ്വബ്രായില്‍ മാത്രം കശാപ്പുചെയ്തുവെന്നു ഒരു ഫലാഞ്ചിസ്റ്റു ഓഫീസര്‍ തന്നോടു പറഞ്ഞതായി റോബര്‍ട്ട് ഫിസ്ഖ്‌ വെളിപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ കണക്ക് മൂവായിരത്തിന്നും നാലായിരത്തിന്നുമിടയിലാണ്. എന്നാല്‍ കൊലചെയ്യപ്പെട്ടതിന്റെ അനേകമിരട്ടി കാണാതാകപ്പെട്ടതായി അദേഹം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രണ്ടായിരം പി എല്‍ ഓ തീവ്രവാദികളെ പിടികൂടണമെന്നപേരില്‍ നാല്പത്തെട്ടു മണിക്കുര്‍ നേരത്തേക്ക് മാത്രം നീണ്ടുനിന്ന ഈ ഓപറേഷന്‍ പുറംലോകമറിഞ്ഞു പ്രതിഷേധിച്ചു. എന്തിനധികം പറയുന്നു, നരഹത്യയില്‍ സ്വന്തം രാജ്യമായ ഇസ്രായേലിന് പങ്കുണ്ടെന്ന് ആരോപിച്ചു  ഇസ്രായേലിലെ മനുഷ്യത്വം മരവിക്കാത്ത നാല്‍പതിനായിരത്തോളം പേര്‍ തെല്‍അവീവിന്‍റെ തെരുവീഥികളില്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.  ഇത്തരത്തിലുള്ള പ്രതിഷേധങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ലോകജനതയുടെ കണ്ണില്‍ പൊടിയിടാന്‍ 1983 ല്‍ ഇസ്രായേല്‍ അന്നത്തെ സുപ്രീംകോടതി പ്രസിഡന്റ് ഈസ്‌ഹാഖ് കാഹാന്റെ നേതൃതത്വത്തില്‍ കാഹാന്‍ കമീഷന്‍ രൂപീകരിക്കുകയും ഏറിയാല്‍ ഷാരോണ്‍ പ്രധാന കുറ്റവാളിയാണെന്ന് പ്രസ്തുത കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രിയെന്ന സ്ഥാനം ഷാരോണിന്നു നഷ്ടമായെങ്കിലും മന്ത്രിസഭയില്‍ തുടര്‍ന്നിരുന്നു. പിന്നീട് ഇസ്രായേല്‍ പ്രധാനമന്ത്രി പദത്തില്‍ പോലും എത്താനുള്ള യോഗ്യതയായി ഈ കൊലപാതകം മാറിയെന്നത് മറ്റൊരു ചരിത്രം.
സിവിലിയന്‍മാരുടെ ഏതുതരത്തിലുള്ള അവകാശങ്ങളും നിരാകരിക്കപ്പെടരുതെന്നും സിവിലിയന്‍മാര്‍ക്കെതിരില്‍ യാതൊരുവിധ വിവേചനവും പാടില്ലെന്നുമുള്ള 521  ആം നമ്പര്‍ പ്രമേയം ഈ കാശാപ്പിനെതിരെ യു എന്‍ സെക്യൂരിറ്റി കൌണ്‍സില്‍ പാസാക്കി അനുശോചനമറിയിച്ചിരുന്നു. ഒരു വര്‍ഗ്ഗത്തെ മുഴുവന്‍ കൊന്നൊടുക്കലായിരുന്നു അവിടെ സംഭവിച്ചതെന്ന് പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇതിനെ ഒരു കൂട്ടക്കുരുതി എന്ന് വിളിക്കാമോ എന്ന ചര്‍ച്ചയിലായിരുന്നു ലോകം. റോബര്‍ട്ട് ഫിസ്ഖ്‌ രോഷത്തോടെ ചോദിക്കുന്നത് കാണുക;- കോലപാതകങ്ങള്‍ നരഹത്യയായി മാറുന്നതെപ്പോഴാണ്? മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ എത്രയാളെ കൊന്നാലാണ് അതൊരു കൂട്ടക്കൊലയായിതീരുന്നത്? മുപ്പതോ, നൂറോ, മുന്നൂറോ? കൂട്ടക്കശാപ്പ്  എപ്പോഴാണ് അതെല്ലാതായിതീരുന്നത്? എണ്ണം വളരെ കുറഞ്ഞാലോ അല്ലെങ്കില്‍ ഇസ്രായേലിന്റെ ശത്രുക്കള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ മിത്രങ്ങള്‍ ചെയ്താലോ? ഞാന്‍ ഊഹിക്കുന്നു- സിറിയന്‍ സൈന്യമെങ്ങാനും ഇസ്രായേലിലേക്ക് കടന്നുവന്ന് ജൂതന്‍മാരെ അറുകൊലചെയ്യാന്‍ ഫലസ്തീനികള്‍ക്ക് സകലവിധ പിന്തുണയും നല്‍കിയാല്‍ അത് കൂട്ടക്കൊലയാണോ അല്ലയോ എന്ന് ചര്‍ച്ചചെയ്തു സമയം കളയാന്‍ പടിഞ്ഞാറന്‍ വാര്‍ത്താഏജന്സികള്‍ ധൈര്യം കാണിക്കുകയില്ല.
കുന്നുകൂട്ടപ്പെട്ട മൃതദേഹങ്ങള്‍
ഇതത്രേ സ്വബ്റാശാത്തില്ലായുടെ നിണമണിഞ്ഞ ചരിത്രം. അതെ ആണ്ടുകള്‍ മുപ്പത്‌ കഴിഞ്ഞിരിക്കുന്നു. കാലത്തിന്റെ പൊടിപടലങ്ങള്‍ക്ക് ഇതിനെ മായ്ക്കാന്‍ പറ്റില്ല. ശേഷിപ്പുകളെ നിഷ്കാസനം ചെയ്യാന്‍ ചരിത്രത്തിനും സാധിക്കില്ല. അതിന്റെ ജീവിക്കുന്ന സാക്ഷികള്‍ക്ക്‌ പെട്ടെന്നൊന്നും അതിനെ വിസ്മൃതമാക്കാനും പറ്റില്ല. ഇന്നും ഇത് പലരൂപത്തിലും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആഗോള മുസ്ലിംസമൂഹത്തിന്റെ അന്തരംഗങ്ങളില്‍നിന്നും ഒരിക്കലും വിസ്മൃതമായ/വിസ്മൃതമാകേണ്ട ഒരു കശാപ്പായിരുന്നില്ല അത്. ആധുനികകാലത്തെ ആക്രമണചരിത്രത്തിലെ തുല്യതയില്ലാത്ത ഈ കുരുതി ലോകമനസാക്ഷിയുടെ അന്തരംഗങ്ങളില്‍ നിന്നുപോലും അത്രപെട്ടെന്നൊന്നും മായ്ചുകളയാന്‍ പറ്റുന്നതല്ല. നിരപരാധിത്വത്തിന്റെ ബാലിയാടുകളില്‍നിന്നും അപരാധികള്‍ ഒലിപ്പിച്ച/ഒലിപ്പിച്ചുകൊണ്ടിരിക്കുന്ന ചുടുരക്തത്തിന്റെ ചരിത്രമാണത്. ജനിച്ചുവളര്‍ന്ന മണ്ണില്‍ ജീവിക്കാന്‍ അവസരമില്ലാതെ അഭയാര്‍ത്ഥിക്യാമ്പുകളിലേക്ക് ആട്ടിയോടിക്കപ്പെട ലക്ഷക്കണക്കിന്ന് ഹതഭാഗ്യരുടെ ചരിത്രവുമാണത്. 

ഇതിന്റെ മുപ്പതാം വാര്‍ഷികം ഷാരോണിന്റെ നാട്ടുകാര്‍ ഒരു ജനതയുടെ നിഷ്കാസനത്തിന്റെ സകലഅടവുകളും പ്രയോഗിച്ച് വിജയിച്ചതിന്റെ വാര്‍ഷികമായി കണക്കാക്കുമ്പോള്‍ ഇന്നും അഭയാര്‍ത്ഥികാമ്പുകളില്‍ അതിന്റെ ദുരിതംപേറി ജീവിക്കുന്ന ഫലസ്തീനികള്‍ക്ക് നീതിനിഷേധത്തിന്റെയും മൌലികാവകാശ ധ്വംസനത്തിന്റെയും തുടര്‍ക്കഥയായിട്ടു മാത്രമേ പരിഗണിക്കാന്‍ പറ്റൂന്നുള്ളൂ.
വാല്‍ക്കഷ്ണം സെപ്തംബര്‍ പതിനാലുമുതല്‍ പതിനേഴ്വരെ ദുരന്തത്തിന്‍റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ച് വത്തിക്കാനിലെ പോപ്പ്‌ ബെനഡിക്റ്റ്‌ പതിനാറാമന്‍ സ്വബ്റാ-ശാത്തില്ലാ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ടത്രേ. സ്വന്തം മതാനുയായികള്‍ നടപ്പാക്കിയ വീരകൃത്യത്തിന്‍റെ ജീവിക്കുന്ന സാക്ഷികളെ നേരില്‍കണ്ടാശ്വസിപ്പിക്കാനാണോ? അവരോട് മാപ്പുപറയാന്‍ വേണ്ടിയോ? അല്ലെങ്കില്‍ സ്വന്തക്കാര്‍ ചെയ്തുകൂട്ടിയ വീരകൃത്യത്തിന്റെ ശേഷിപ്പുകള്‍ കണ്കുളിര്‍ക്കെ കണ്ടു മനസംതൃപ്തിയടയാനോ? എന്തിനാണോ ആവോ !!!!!!!!!!! 

sadakathk@hotmail.com 
0097150 8653638

2012 മേയ് 30, ബുധനാഴ്‌ച

വിദ്യാലയ വാതായനങ്ങള്‍ തുറക്കപ്പെടുമ്പോള്‍......

                                                                                    സദഖത്തുല്ല വടകര

പുതിയൊരു അധ്യയന ഷത്തിന്നു കൂടി തുടക്കമാവുന്നു. കെ ജി ക്ലാസ് മുതല്ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ വരെ പുത്ത തലമുറകളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്തയ്യാറായിരിക്കുന്നു. മൂന്നാം വയസ്സി കെജി ക്ലാസ് മുത തുടങ്ങുന്ന വിദ്യാസമ്പാദനം ഇന്നത്തെ കാലത്ത് ഒന്നവസാനിച്ചുകിട്ടാന്കാത്തിരിക്കേണ്ടത് ശരാശരി തുടച്ചയായ ഇരുപതിലധികം ഷം. എന്നാലങ്ങനെയങ്ങ് പെട്ടെന്നവസാനിക്കേണ്ടതൊന്നുമല്ല ഈകാലഘട്ടം. മരണം വരെ തുടര്ന്നുകൊണ്ടേയിരിക്കും. കൊണ്ടേയിരിക്കണം. ഇത്രയും കാലം തുടന്നു പോയിക്കൊണ്ടേയിരിക്കുന്ന വിദ്യാസമ്പാദന കാലഘട്ടത്തി ഒരു വിദ്യാര്ഥി ശേഷിച്ച തന്റെ ഭാവിക്കായുള്ള ഒരു ഉജ്വലകരുതി വെപ്പാ നടത്തിക്കൊണ്ടിരിക്കുന്നത്. മരണത്തിന്നു ശേഷമുള്ള കാലത്തേക്കും കൂടി പ്രയോജനപ്പെടുന്നതായിരിക്കും (പ്രയോജനപ്പെടുന്നതായിരിക്കണം) അവന്സമ്പാദിച്ചിട്ടുണ്ടാവുക. തന്നെയും തന്റെ ചുറ്റുപാടിനെയും തിരിച്ചറിയാനുള്ള  ഒരു ഘട്ടമാണ്ആയുസിന്റെ മൂന്നിലൊന്നോളം വരുന്ന കാലഘട്ടം. തന്നെയും തന്റെ ചുറ്റുപാടിനെയും തിരിച്ചറിയുന്നു എന്നതിലുപരി എല്ലാത്തിന്റെയും ഉടമസ്ഥനായ ദൈവത്തെയും അവന്റെ അസ്ഥിത്വത്തെയും കുറിച്ചറിയലും ഇതിലൂടെ നടക്കുന്നു. ദൈവത്തെക്കുറിച്ചറിയാത്തതും അറിയിക്കാത്തതുമായ വിദ്യാഭ്യാസത്തിന്ന് മനുഷ്യനെയും അവന്റെ ചുറ്റുപാടിനെയും വായിച്ചെടുക്കുന്നതില്പരിമിതകളും ന്യൂനതകളും സ്കലിതങ്ങളും സ്വാഭാവികം.

പത്ത് വര്ഷങ്ങള്ക്കു മുമ്പ് പത്താം ക്ലാസ് കഴിയുന്നതോടെ സ്കൂളേ വിട പാഠപുസ്തകമേ വിട എന്നന്നേക്കും വിട എന്ന മനോഭാവമായിരുന്നു വിദ്യാസമ്പാദനത്തോടുണ്ടായിരുന്നതെങ്കില് ഇന്ന് ചുരുങ്ങിയത് പതിനഞ്ച് വര്ഷമെങ്കിലും പഠിക്കാത്തവര്വിരളം. അഭിമാനപ്രശ്നത്തേക്കാള്ഭാവിയില്കെട്ടിച്ചയക്കാനും/കെട്ടിക്കൊണ്ടു വരാനും വേണ്ടിയുള്ള അന്വേഷണത്തിന്റെ അളവു കോലു പോലും ധനം, കുടുംബം, മതപ്രതിബദ്ധത, സൗന്ദര്യം, തറവാട് എന്നിവ പോലെത്തന്നെ എത്രവരെ പഠിച്ചു എന്ത് പഠിച്ചു എന്നതില്ചെന്നെത്താറുണ്ട് ഇന്നത്തെകാലത്ത്. ഹൈസ്ക്കൂള്വിദ്യാഭ്യാസം പോലുമില്ലാത്ത ആണുങ്ങള്ക്കും പെണ്ണുങ്ങക്കും വേണ്ടത് ഡിഗ്രിയുള്ള പെണ്ണിനെയും ആണിനെയുമാണെന്നത് ഇന്ന് നമുക്ക് മുമ്പിലുള്ള അനുഭവം.

പഴയകാല സ്കൂളിലേക്കൊന്നു തിരിച്ചുപോകാം. ഏകദേശം ഇരുപഞ്ച് ഷം മുമ്പുള്ള ഒരു സ്കൂളിലേക്ക് ഒന്നാം ക്ലാസിലേക്കുള്ള ഒന്നാം ദിവസം. തോരാതെ പെയ്യുന്ന മഴയുടെ അകമ്പടിയോടെ ജൂ മാസത്തിലെ ഒന്നാം ദിവസമാ സ്കൂളിന്റെ വാതായനങ്ങ തുറക്കപ്പെടുക. അന്നു പുത്തനുടുപ്പും പുതുപുത്ത പുസ്തകസഞ്ചിയുമായി സ്കൂളിലേക്ക് പോയിരുന്നത് പച്ചപ്പ് പുതച്ചിരിക്കുന്ന വയലേലകളിലൂടെയായിരുന്നു. ഒരു മീറ്ററോളം നീളമുള്ള സൂര്യമാക്ക് (അന്ന് സൂര്യമാക്ക് കുടമാത്രമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നതെന്നാണോമ്മ) കുടയും ചൂടി ചളിപുരണ്ട വയലുകളിലൂടെ സ്കൂ ലക്ഷ്യമാക്കിയുള്ള ഒരു കാനടയാത്ര. കാ ഒന്ന് വഴുതിയാ പിന്നെ വയലിലെ ചളിവെള്ളത്തിലേക്ക്. പ്ലാസ്റ്റിക്ക് ചെരിപ്പുക വ്യാപകമല്ലാത്തതിനാ റബ്ബ ചെരിപ്പായിരിക്കും എല്ലാവരുടെയും കാലി. വഴുതി വീഴാനുള്ള സാധ്യതയും വളരെ കൂടുത. നടക്കുമ്പോ ചെളിവെള്ളം പുരണ്ട ചെരിപ്പ് കാമടമ്പി അടിക്കുന്നതിനാ ചെളിവെള്ളം മൂദ്ധാവ് വരെ തെറിച്ചിരിക്കും. ഉടുത്തിരിക്കുന്ന കുപ്പായത്തിലും വള്ളി ട്രൗസറിലും ചളിവെള്ളം കൊണ്ടുള്ള സുന്ദരമായ ഡിസൈനുകളും പതിഞ്ഞിരിക്കും.

വരമ്പിന്നു ഇരുവശത്തും കണ്ടാ തെളിനീരരുവിപോലെ തോന്നിക്കുന്ന വെള്ളത്തിന്റെ അരുവിക ചാലിട്ടൊഴുകുന്നു. പെട്ടെന്ന് മഴവന്നാ എല്ലാം നല്ല കണ്ണ ദേവ ചായയുടേത് പോലെ നിറമണിഞ്ഞിരിക്കും. ചാലിട്ടൊഴുകുന്ന വെള്ളത്തിന്റെ ഓരങ്ങളി ചെറുതവളകളും പര മീനുകളും. വയലുകളി പരമീനുകളെ കൊത്തിത്തിന്നാ ഒറ്റക്കാലി ശുഭപ്രതീക്ഷയോടെ നിക്കുന്ന ക്ഷമാശീലരായ കൊക്കുക. മഴക്കാലങ്ങളില്‍ ചെറുപുഴകളില് നിന്നും വയലുകളിലേക്കെത്തുന്ന വലിയ മല്‍സ്യങ്ങളെ പിടിക്കാന്‍ വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലും ഈര്‍ക്കിള്‍ കൊട്ടകളും വലകളുമായി ചെറുസംഘങ്ങള്‍ വന്നെത്തുകയായി. ഒരു മണിക്കൂറിന്നുള്ളില്‍ കൊട്ടനിറയെ പലയിനത്തില്‍ പെട്ട മീനുകള്‍ അവര്‍ പിടിച്ചിരിക്കും. ചെറിയകുട്ടികളാകട്ടെ കയില്‍ ചെറുതുണിക്കഷ്ണങ്ങളുമായി നാലു മൂലകളും പിടിച്ചു ചെറുമീനുകളെ പിടിച്ചുകുപ്പിയിലാക്കികൊണ്ടിരിക്കുന്നു. വയല്‍ വരമ്പുകളില്‍ നയിച്ചി എന്ന നാടന്‍ പേരിലുള്ള ഒരു തരം ശംഖുകളും. വയലിന്റെ ഹരിത ശോഭക്ക് പലതരത്തിലുള്ള പ്രാണികളുടെയും ചെറുപക്ഷികളുടെയും മൂളിക്കരച്ചില്‍ ഈണം പകരുന്നു. ചീവീടുകളും മണ്ടലിപാമ്പുകളും വയല്‍നാദമാസ്വദിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് ചീവീടുകളും മണ്ടലി പാമ്പുകളും സുരക്ഷിതതാവളം തേടി എങ്ങോപോയി പോയിരിക്കുന്നു. മഴക്കാലം ആസ്വദിക്കാന്‍ വയലുകളിലേക്കും പാടങ്ങളിലേക്കും കൈതോടുകളിലേക്കും വിനോദയാത്രകള്‍ നടത്താറുള്ള മഴക്കാല മല്‍സ്യങ്ങള്‍ വരാന്‍ ഇടമില്ലാതെ തങ്ങളുടെ ഇടങ്ങളില്‍ തന്നെ ചടഞ്ഞിരിക്കുന്നു. ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേക്ക് തേന്‍ നുകരാന്‍ വയലുകളില്‍ പാറിപ്പറന്നുകൊണ്ടിരിരുന്ന വര്‍ണ്ണ ശബളപുമ്പാറ്റകളെ ഇന്ന് കാണാനില്ല. തങ്ങളുടെ വീട്ടിലെ വളര്‍ത്തുപശുക്കളെ ഭക്ഷണമൂട്ടാന്‍ വേണ്ടി വയല്‍ വരമ്പുകള്‍ക്കരികില്‍നിന്നും മറ്റും സ്ത്രീകള്‍ അരിവാള്‍ കൊണ്ട് ഇടതൂര്‍ന്ന് നില്‍ക്കുന്ന പച്ചപ്പുല്ലുകളരിഞ്ഞുകൊണ്ടിരുന്നു അന്ന്. തച്ചോളി ഒതേനന്റെയും ഉണ്ണിയാര്‍ച്ചയുടെയും വീരസാഹസികതകളെ വർണ്ണിക്കുന്ന തനി നാടന്‍ പാട്ടുകള്‍ സംഘമായി പാടിക്കൊണ്ട് നാടന്‍ പെണ്ണുങ്ങള്‍ വയലുകളില്‍ ഞാറുകള്‍ നട്ടുകൊണ്ടിരുന്നു.

ഇരുപത്തഞ്ചു വര്‍ഷത്തിന്നു ശേഷം ഇന്ന് വയലുകളെല്ലാം മിക്കതും അപ്രത്യക്ഷമായിരിക്കുന്നു. പകരം കോന്‍ക്രീറ്റ് മണിമന്ദിരങ്ങള്‍ ഉയര്‍ന്നു പൊന്തിയിരിക്കുന്നു. ചില കോന്ക്രീറ്റ് വീടുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വീട് നില്‍ക്കുന്ന സ്ഥലത്ത് പത്തിരുപത് കൊല്ലങ്ങള്‍ക്ക് മുമ്പ് നെല്ലുകള്‍ തഴച്ചുവളരുന്ന, കലപ്പയും കാളകളും ഉഴുതുമറിച്ചിരുന്ന, മഴക്കാലത്ത് വെള്ളം കെട്ടിനിന്നിരുന്ന, കുട്ടികള്‍ തോര്‍ത്തു മുണ്ടുകള്‌ുപയോഗിച്ച് മീന്‍ പിടിച്ചിരുന്ന, വേനല്‍കാലങ്ങളില്‍ വോളീബോളുകളും കബഡികളും കളിച്ചിരുന്ന, സമ്മേളനങ്ങളും വാര്‍ഷികങ്ങളും ചന്തകളും നാടകങ്ങളും അരങ്ങേറിയിരുന്ന വയലുകല്‍ ഉണ്ടായിരുന്നെന്ന് നമ്മുടെ കുട്ടികളെ വിശ്വസിപ്പിക്കേണ്ടി വന്നിരിക്കുന്നു. വയലുകളോടൊപ്പം തന്നെ വയലില്‍ ഞാറുകള്‍ നടുകയും നെല്ലുകൊയ്യുകയും വയല്‍ വരമ്പുകളില്‍ പുല്ലുപറിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. പുല്ലു തിന്നാന്‍ വീട്ടിലിന്ന് പശുക്കളും ആടുകളും വേണ്ടേ? മില്മാ കമ്പനി അതിരാവിലെ കോഴികൂവുമ്പോള്‍ തന്നെ വീട്ട് പടിക്കല്‍ കേരളം കണികണ്ടുണരുന്ന നന്മയുമായി വന്ന് നില്‍ക്കുമ്പോള്‍ പശുവിന്റെ തൊഴിയും കൊതികിന്റെ കടിയും സഹിച്ച് അകിടില്‍ നിന്നും പാല്‍ കറന്നെടുത്ത് എന്തിന്ന് ബുദ്ധിമുട്ടണം എന്നതായിരിക്കുന്നു സ്ത്രീമനസ്സ്. തന്നെ കെട്ടിയവനും തന്റെ മകളെ കെട്ടിയവനും അങ്ങ് കടലിനക്കരെയുള്ള ദുബായില്‍ നിന്നും നിഡോ-നെസ്ലേ-റെയിന്‍ബോ പാലപൊടികള് പാര്‍സലായി അയച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും!! വൈറ്റ്കോളര്‍ ജോലികളൊഴികെ മറ്റുള്ളവയൊക്കെ തന്റെ അഭിമാനത്തിന്ന് ക്ഷതമേല്‍പ്പിക്കന്നതാണെന്ന് ആണുങ്ങള്‍ വിചാരിക്കുമ്പോള്‍ സ്ത്രീകള്‍ മാത്രം എന്തിന്ന് മാറാതിരിക്കണം!!

വിഷാദങ്ങളും വികാരങ്ങളും വിദ്വേഷങ്ങളും സമ്മാനിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ സീരിയലുകള്‍ ഇന്ന് സ്ത്രീകളെ വീട്ടിനുള്ളിള്‍ തന്നെ പിടിച്ചിരുത്തി. ക്ലൈമാക്സിലും ആന്റി ക്ലൈമാക്സിലും പ്രേക്ഷകരെ എത്തിച്ച് തുടരും എന്ന് കാണിച്ച് അടുത്ത ദിവസം/ആഴ്ച വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന പാരിജാത, കുങ്കുമപ്പൂവ്, ഓട്ടോഗ്രാഫ് പരമ്പരകള്‍ പ്രക്ഷേപണം ചെയ്യുന്ന ഡസന്‍ കണക്കിന്ന് ചാനലുകള് ഇന്ന് സ്ത്രീകളുടെ ദിനചര്യകളെ അടിമുടിമാറ്റിയിട്ടുണ്ടാവണം. രാമനാരായണ ജപമുരുവിട്ട് ദീപങ്ങള്‍കൊളുത്തുന്ന, മഗ് രിബ് (അസ്തമയ) നമസ്കാരത്തിന്ന് പള്ളിയിള്‍ നിന്നും ബാങ്കുവിളിമുഴങ്ങുന്ന സമയങ്ങളാണിന്ന് ചാനലുകളിലെ സീരിയല്‍ സമയങ്ങള്‍. മുഴുവന്‍ വീട്ട് പണികളും എന്നല്ല ദീപം കൊളുത്തലും മഗിരിബ് നമസ്ക്കാരവും പോലും സീരിയലുകള്‍ക്കനുസരിച്ച് ക്രമീകരിക്കുന്നു വീട്ടമ്മമാര്‍.

പഴയകാലത്തേക്ക് തന്നെ തിരിച്ചുവരാം. അന്ന് നഴ്സറികളോ കിന്റര്‍ ഗാര്‍ട്ടനുകളോ ഞങ്ങളുടേത് പോലെതന്നെ ഒരൊറ്റ നാട്ടിന്‍പുറങ്ങളിലോ ഗ്രാമങ്ങളിലോ ഉണ്ടായിരുന്നില്ല. കേരളത്തിലെ നഗരങ്ങളിളും പട്ടണങ്ങളില്‍ പോലും വേണ്ടവിധത്തില്‍ ഉണ്ടായിരുന്നില്ലെന്നാന്‍ കേട്ടറിവ്. അന്ന് പ്രവേശനോല്‍സവങ്ങളും സ്വാഗതബോര്‍ഡുകളും വര്‍ണ്ണചമയങ്ങളും പലഹാരവിതരണങ്ങളും ഒന്നും തന്നെയുണ്ടായിരുന്നില്ല. കാരണം തങ്ങള്‍ക്ക് കിട്ടേണ്ട വിദ്യാര്‍ഥികള്‍ മറ്റെവിടത്തേക്കെങ്കിലും നഷ്ടപ്പെട്ടു പോവുന്നതിനെ കുറിച്ചു ഒരാലോചനയുടെ ആവശ്യം പോലും അധ്യാപകര്‍ക്കുണ്ടായിരുന്നില്ല. ഇംഗ്ലീഷ് മീഡിയം സ്കൂളുകളും അന്ന് അത്യപൂര്‍വ്വം. സ്വന്തം മാതൃഭാഷവിട്ട് ഇംഗ്ലീഷിനെ പഠനമാധ്യമമാക്കിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയെകുറിച്ചുള്ള വിവരം പോലും അപൂര്‍വ്വം. എല്ലാ സ്കൂളുകളുടെയും നിലവാരം ഏകദേശം ഒന്നു തന്നെയായതിനാല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സ്കൂളിലേക്ക് കുട്ടികള്‍ ചേര്‍ന്ന് തങ്ങളുടെ പോസ്റ്റ് തെറിച്ചുപോവുമോ എന്നതിനെ കുറിച്ചൊന്നും അധ്യാപര്‍ക്ക് വേവലാതിയൊന്നും ഉണ്ടായിരുന്നില്ല. ഒരധ്യാപകന്ന് ആനുപാതികമായ കുട്ടികളുടെ എണ്ണത്തിന്ന് നിശ്ചിത എണ്ണം തികക്കണമെന്നതാണിന്ന് നിയമമെങ്കില്‍ അന്ന് കുട്ടികളുടെ എണ്ണത്തിന്ന് ആനുപാതികമായി അധ്യാപകരുടെ എണ്ണം എത്രയോ മടങ്ങ് തന്നെ വേണ്ടിവരുമായിരുന്നു. ഇന്ന് ഇത്തരം വിദ്യാലയങ്ങളിലെ കുട്ടികളെ മധുരവാക്കുകള് പറഞ്ഞും   മധുരപലഹാരങ്ങളും രുചിപ്പിച്ചും വര്‍ണമനോഹരങ്ങളായ അലങ്കരിച്ച ക്ലാസുകളൊരുക്കിയും മേത്തരം ഗതാഗത സംവിധാനങ്ങൾക്കുമായി അധ്യാപര്‍ തങ്ങളുടെ മാസാന്ത ശമ്പളത്തിന്റെ ഒരു ഭാഗം തന്നെ നീക്കിവെക്കുമ്പോല്‍ അന്ന് കിട്ടിയതും കിട്ടാനുള്ളതുമായ ശമ്പളം ഒരു ചില്ലിക്കാശുപോലും സ്കൂളിന്നു വേണ്ടിക്കൊടുക്കേണ്ടിവരുമായിരുന്നില്ല..
നാട്ടിന്‍ പുറങ്ങളിലെ കുട്ടികള്‍ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ചേരാതിരിക്കാന്‍ അവധിക്കാലങ്ങളില്‍ പല മധുര മോഹന വാഗ്ദാനങ്ങളുമായി അധ്യാപകര്‍ വീടുവീടാന്തരം കയറിയിറങ്ങി തങ്ങളുടെ സ്കൂളിലേക്ക് തന്നെ എന്നുറപ്പ് വരുത്തുന്നു. സ്വന്തം ചിലവില്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം നഴ്സറികള്‍ ആരംഭിച്ചും അതിന്നായി സൗജന്യ വാഹനസൗകര്യം ഏര്‍പ്പാട് ചെയ്തും തങ്ങളുടെ പോസ്റ്റ് പോറലേല്‍ക്കാതെ നിലനിര്‍ത്തുന്നതില്‍ അധ്യാപകര്‍ സഹിക്കുന്ന പെടാപ്പാട് അവര്‍ക്കേയറിയൂസ്കൂള്‍ പരിധിയിലുള്ള ഏതൊക്കെ വീട്ടില്‍ എത്രകുട്ടികളാണുള്ളതെന്നുള്ള ഒരു സെന്‍സസ് തെന്നെ അധ്യാപകന്റെ കയ്യിലുണ്ടാവും. അടുത്ത വര്‍ഷം ചേരാനിരിക്കുന്ന കുട്ടികളുടെ എണ്ണം വരെ അവരുടെ പക്കല്‍ കിറുകൃത്യമായിരിക്കും. പിറക്കാനിരിക്കുന്ന ശിശുപോലും ലിസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നില്ല. ഇംഗ്ലീഷ് മീഡിയങ്ങളില്‍ ചേര്‍ക്കാന്‍ സാമ്പത്തിക ശേഷിയുള്ളവരെ പറ്റിയും അല്ലാത്തവരെപറ്റിയുമുള്ള സമ്പൂര്‍ണ്ണവിവരപ്പട്ടികയും അവർക്ക് ഹൃദിസ്ഥം. അതേസമയം അവരുടെ സ്വന്തം കുട്ടികള്‍ നഗരമധ്യത്തിലെ ഏറ്റവും ഉയര്‍ന്ന ഇംഗ്ലീഷ് മീഡിയത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളുമായി പഠിച്ചുകൊണ്ടിരിക്കുകയായിരിക്കും. കരിക്കുലര്‍ ആക്റ്റീവിറ്റീസും എക്സ്ട്രാകരിക്കുലര്‍ ആക്റ്റീവിറ്റീസും എന്നപേരുകളില്‍ രാവിലെ മുതല്‍ പകലന്തിയോളം ക്ലാസുകള്‍. വീട്ടിലെത്തിയാല്‍ കമ്പ്യൂട്ടര്‍ ഗെയിമുകളും, പിന്നെ കാര്‍ടൂന്‍ ഫിലിമുകളും.

രാവിലെത്തന്നെ വയലുകളില്‍ കാളയുടെ കഴുത്തില്‍ കലപ്പയുംകെട്ടി വയല്‍ നിലങ്ങള്‍ ഉഴുതുകൊണ്ടിരിക്കുന്ന കര്‍ഷകനും, കാളകളെ അവരുടെ ജോലിയില്‍ തന്നെ ശ്രദ്ധപതിപ്പിക്കാന്‍ കര്‍ഷകനുണ്ടാക്കുന്ന പല തരം അപശബ്ദങ്ങളും, കര്‍ഷകന്റെ ഓരോ ചൂരലടിയിലും നിസ്സഹായതയുടെ ദൈന്യമുഖവുമായി പുളയുന്ന ഇരു കാളകളും, കാളകളെ അടിക്കുമ്പോള്‍ അതില്‍ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ കാളയുടെ ശരീരത്തിലിരുന്ന് കരയുന്ന കാക്കകളും, കാളയുടെ കുളമ്പും കലപ്പയുടെ കുത്തും കര്‍ഷകന്റെ ചവിട്ടുമേറ്റ് ചാവുന്ന പരല്‍ മീനുകളെ പിടിക്കാന്‍ ഒറ്റക്കാലനായി അഭിനയിക്കുന്ന കൊക്കുകളുംഉഴുത്തുല്‍സവം ആഘോഷിക്കാനെത്തുന്ന പെണ്ണുങ്ങളും, ഇത് കണ്ടാസ്വദിക്കുന്ന സ്കൂള്‍ മടിയന്മാരായ വള്ളിട്രൗസറിട്ട കൊച്ചു ബാലന്മാരും, സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന മട്ടില്‍ വയലിന്നു ചുറ്റും പലതരം ശബ്ദമുണ്ടാക്കി പറക്കുന്ന കാക്കയുള്‍പ്പെടുന്ന പക്ഷിക്കൂട്ടങ്ങളും ഹരം തന്നെയായിരുന്നു. കയ്യില്‍ കത്തിച്ചുവലിച്ചുകൊണ്ടിരിക്കുന്ന ചുരുട്ടും ട്രൗസര്‍ കാണത്തക്കവിധം മടക്കിയുടുത്ത വെള്ളമുണ്ടും തലയില്‍ കെട്ടിയ തോര്‍ത്തു മുണ്ടും നീയാരെടാ ഞാന്‍ താന്‍ മുതലാളി എന്ന മുഖഭാവത്തോടെ പേനകൊണ്ട് വരഞ്ഞത് പോലത്തെ മീശയുമുള്ള  വയല്‍ മുതലാളി കാലും നീട്ടിയിരുന്ന് കാളപ്പൂട്ടിന്ന് മേല്‍നോട്ടം വഹിക്കുകയായി.

ഇന്ന് നിലമുഴുതുന്ന കലപ്പയേന്തിയ കര്‍ഷകന്‍ പോലും തങ്ങളുടെ വയലേലകല്‍ ഉഴുത്തു മെഷീനുകള്‍ക്ക് വഴി മാറിക്കൊടുത്തിരിക്കുന്നു. ജനതാദള്‍ എന്ന കടത്തനാടന്‍ രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയില്‍ മാത്രം പാര്‍ട്ടിയെ പോലെ തന്നെ പരിമിതപ്പെട്ടിരിക്കുന്നു കലപ്പയേന്തിയ കര്‍ഷകന്റെ ചിത്രമിന്ന്.  കലപ്പ മ്യൂസിയത്തിലുള്ള പുരാവസ്തു ശേഖരത്തിലെ ഒരംഗമായിട്ട് ചില്‍മേടകളിലായിരിക്കും സ്ഥാനം പിടിക്കുകകാളയുടെ കഴുത്തില്‍കെട്ടി കാളയെകൊണ്ട് വലിപ്പിച്ച് ഭൂമികിളച്ചു മറിക്കാന്‍ കര്‍ഷകനുപയോഗിച്ചിരുന്ന മരത്തിന്റെ ഉപകരണം എന്ന് പുത്തന്‍ തലമുറ ഇതിനെ കുറിച്ച് എഴുതിയും വായിച്ചും ഫോര്‍വേര്‍ഡ് ചെയ്തും ഷെയര്‍ ചെയ്തും പഠിക്കും.

വയലുകളിലെ കൊയ്തുകാലം ഒരുല്‍സവകാലമായിരുന്നു. കൊയ്തെടുക്കാന്‍ പാകത്തില്‍ നെല്ലുകല്‍ തിങ്ങിനിറഞ്ഞിരിക്കുന്നു ഓരോ കതിരുകളിലും. അരിവാളും മുറങ്ങളുമായി സ്ത്രീകള്‍ വയലുകളിലേക്കിറങ്ങുകയായി. അരിഞ്ഞെടുത്ത കറ്റകളില്‍ നിന്നും നെല്ലും പതിരും വേര്‍തിരിക്കുന്നു. പിന്നീട് നെല്ല് ഉരളിലിട്ട് ഇടിച്ച് മുറത്തിലിട്ട് പാറ്റി അരിയും ഉമിയും വേര്‍തിരിക്കലായി. ഇന്ന് കഞ്ഞിവെക്കാനുള്ള അരിക്ക് പോലും ഉത്തരേന്ത്യയെ ആശ്രയിക്കുമ്പോള്‍ അന്ന് കേരളം കുടിച്ചിരുന്നത് ആലപ്പുഴയിലെ കുട്ടനാട്ടെയും കേരളത്തിന്റെ സ്വന്തം നെല്ലറയായ പാലക്കാട്ടെയും വയലുകളില്‍ മുളപ്പിച്ച തനിനാടന്‍ നെല്ലുകുത്തരിയുടെ മലയാളത്തനിമയുള്ള സ്വാദിഷ്ടമായ കഞ്ഞിയായിരുന്നു. കൊയ്ത്ത് കഴിഞ്ഞയുടനെ നെല്‍ചെടിയുടെ തണ്ടുകല്‍ കൊണ്ട് പീപ്പിയെന്ന വിസില്‍ ഉണ്ടാക്കും. പിന്നീടങ്ങോട്ട് രണ്ടുമൂന്ന് മാസം കുട്ടികള്‍ക്കെന്നല്ല എല്ലാവര്‍ക്കും ഒരാഹ്ലാദകാലമാന്‍. വയല്‍പ്പാടങ്ങള്‍ കളികല്‍ക്കും വാര്‍ഷികങ്ങള്‍ക്കും ഉല്‍സവച്ചന്തകള്‍ക്കുമുള്ള വേദികളാവുന്നു. മോചന വിമോചന മാനവിക വികസന പുരോഗമന ജനകീയ നവോത്ഥാന ജനപക്ഷ എന്നീ (മുഖം മിനുക്കല്‍) യാത്രാഷോകളുടെ തുടക്ക-ഒടുക്ക സമ്മേളനങ്ങള്‍ക്കുമുള്ള വേദികളാവുന്നു. നാടന്‍ പി എല്ലുകളും പ്രീമിയര്‍ സെവന്‍സ് ഫുട്ബാള്‍ ലീഗുകളും ഇവിടെ കിക്കോഫാവുന്നു. കന്നുകാലിച്ചന്തകളും ഫ്ലവര്‍ ഷോകളും നാടകങ്ങളും ക്ലബ്ബ് വാര്‍ഷികങ്ങളും എക്സിബിഷനുകളും ഇവിടെ ഉല്‍സവാന്തരീക്ഷം തന്നെ സൃഷ്ടിക്കും. കടലവില്പനക്കാര്‍ക്കും ഐസ്ക്രീം വില്‍പ്പനക്കാര്‍ക്കും ബലൂന്‍ വില്പനക്കാര്‍ക്കും കൊയ്ത്തുകഴിഞ്ഞുള്ള കാലം അവരുടെ കൊയ്ത്തുകാലമായിരിക്കും. പകലന്തിയോളം അവരുടെ വില്പന പൊടിപൊടിക്കും.

വയലുകളില്‍ പരല്‍മീനുകളെ പിടിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഇന്നപ്രത്യക്ഷമായിരിക്കുന്നു. അവരൊക്കെയും വളർന്നു വലുതായി. മൂക്കൊലിപ്പിച്ച് വള്ളിട്രൗസറുമിട്ട് മീന്‍ മീന്‍പിടിച്ചുകൊണ്ടിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നതിനെ പറ്റി അവന്ന് ഓര്‍മ്മവരുന്നത് തന്നെ മനസ്സില്‍ ഒരു ചമ്മലുണ്ടാക്കുന്നു. അവരുടെ പിന്‍ഗാമികള്‍ക്ക് മീന്‍ പിടിക്കാനുള്ള സമയമില്ലാത്തതായിരിക്കാം കാരണം. ഓരോ സിക്സറിലും അടിപൊളി ഉല്ലാസങ്ങള്‍ സ്പോര്‍സര്‍ ചെയ്യുന്ന പി എല്‍ വെടിക്കെട്ടു പൂരങ്ങളും മറ്റ് ഏകദിന/ട്വന്റി മാമാങ്കങ്ങളും അവന്റെ സമയത്തെ വിലപ്പെട്ടതാക്കിത്തീര്ത്തുകളഞ്ഞിട്ടുണ്ട്. ഈറ്റ് ക്രിക്കറ്റ്, പ്ലേ ക്രിക്കറ്റ്, സ്ല്ലീപ്പ് ക്രിക്കറ്റ് എന്ന പരസ്യവാചകങ്ങള്‍ അവനെ ഈറ്റിംഗിലും പ്ലേയിംഗിലും സ്ലീപ്പിംഗിലും മാത്രം തളച്ചിട്ടുണ്ടാവണം. സച്ചിനെ ദൈവവും ക്രിക്കറ്റിനെ മതവുമാക്കിയുള്ള ജീവിതം അവനെന്നോ പരിശീലിച്ചുകഴിഞ്ഞു.  സ്കൂള്‍ വിട്ട് തിരിച്ച് വന്നാള്‍ സ്കൂളിള്‍ നിന്ന് കൊടുത്ത നൂറുകൂട്ടം ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ക്കണം. അതിന്ന് ശേഷം ഫെയ്സ് ബുക്കിലും മറ്റും പല പോസ്റ്റുകളിടുകയും ചിലതിന്ന് തന്റെ വക കിടിലന്‍ കമന്റുകളടിക്കുകയും മറ്റു ചിലത് ഷെയര്‍ ചെയ്യുകയും വേണം. യൂട്യൂബിള്‍ നിന്നു കോമഡികളും കാര്‍ട്ടൂണുകളും കണ്ട് ആനന്ദിക്കണം. കമ്പ്യൂട്ടര്‍ ഗെയിമുകളും കാര്‍ട്ടൂന്‍ ഫിലിമുകളൂം കണ്ടു തീര്‍ക്കണം. പോരാഞ്ഞിട്ട് ഫോന് വിളിക്കാന്‍ വേണ്ടി രംഗത്തിറക്കിയ മൊബൈലുകല്‍ അതല്ലാത്ത എല്ലാത്തിലും വേണ്ടിയുപയോഗിക്കാനും താന്‍ തന്നെ വേണം. ബ്ലൂടൂത്തും ജി പി ആര്‍ എസ്സും വഴി എക്സ്ക്ലുസീവ് വിവരങ്ങള്‍ കൈമാറാന്‍ താനല്ലാതെ മറ്റാരുണ്ട് ?!!!  സമയം കൊല്ലികളായും നേരം പോക്ക് എന്‍ടര്‍ട്ടൈന്മെന്റ് ഉപകരണങ്ങളായും ഐപാഡും ഐപോഡും ഐഫോണുമൊക്കെ കുട്ടികളുടെ ആവശ്യങ്ങള്‍ക്കും അനാവശ്യങ്ങള്‍ക്കുമനുസരിച്ച് വാങ്ങിക്കൊടുത്ത് പെയ്ഡ് (I paid) എന്ന് ഗര്‍വ്വോടെ രക്ഷിതാക്കന്മാര്‍ നിഗളിക്കുകയും അങ്ങനെ വാങ്ങിക്കൊടുക്കലാനു പിതൃപുത്ര സ്നേഹബന്ധത്തിന്റെ ഊഷ്മളത അളക്കാനുള്ള മാപിനികളായി പരിഗണിക്കപ്പെടുക എന്നുമുള്ള മിഥ്യാബോധത്തിലേക്കെത്തി കാര്യങ്ങള്‍.

യൂണിഫോം ധരിച്ചെത്തുന്ന പതിവൊന്നും അന്നു പ്രാബല്യത്തില്‍ ഉണ്ടായിരുന്നില്ല. ഏത് രീതിയിലുള്ള മാന്യമായ വസ്ത്രവും അന്ന് ധരിക്കാം. വർണ്ണനിറത്തിലുള്ള ലുങ്കിമുണ്ടുകള്‍ ധരിച്ചെത്തിയ യു പി ക്ല്ലാസുകളിലെ കുട്ടികളെ അന്ന് സ്കൂളുകളിള്‍ കണ്ടതായി ഓര്‍മ്മയുണ്ട്. ഇന്ന് ഏതെങ്കിലും കുട്ടികള്‍ ലുങ്കിയുടുത്ത് വീട്ടിന്റെ പുറത്തേക്കെങ്കിലും ഇറങ്ങുമോ. കുട്ടികള്‍ പോകട്ടെ വലിയവര്‍ പോലുമിറങ്ങുവോ? ലുങ്കിയുടുത്ത് പുറത്തിറങ്ങുന്നത് മാന്യതയല്ലെന്ന ധാരണയാണിതിന്ന് പിന്നില്‍. വെള്ള നിറത്തിലുള്ള മുണ്ടുകളും അന്ന് എല്‍ പി ക്ലാസിലെ വിദ്യാര്‍ഥികള്‍ ധരിച്ചിരുന്നു. വള്ളി ട്രൗസറാന് അന്ന് വ്യാപകം. പാന്റുകളാകട്ടെ വളരെ അപൂര്‍വ്വം. പെന്‍കുട്ടികള്‍ക്കാകട്ടെ പാവാടയും. ചൂരിദാറും മിഡിയുമായി പിന്നീട് രൂപപരിണാമം സംഭവിച്ച് ഒരേസമയം ആണിന്നും പെണിന്നും ധരിക്കാന്‍ പറ്റിയ പാന്റിലെത്തിയിരിക്കുന്നു ഇന്ന്. ആങ്ങളക്കും പെങ്ങള്‍ക്കും പാന്റുകള്‍ മാറി മാറി ഉപയോഗിക്കാന്‍ പറ്റിയതരത്തിലുള്ള ഒരു തരം യൂണിഫോമിറ്റി!! പാന്റില്‍ മാത്രമല്ല ഷര്‍ട്ടിന്റെ കാര്യത്തിലും അങ്ങിനെ തന്നെ. ഇന്ന് യൂണിഫോം നിര്‍ബന്ധമാക്കാത്ത സ്കൂളുകളില്ല.

ഒന്നാം ക്ലാസിലെ പുസ്തകത്തിലെ കടകട കടകട കാളവണ്ടിയെന്നു തുടങ്ങുന്ന പദ്യമിന്നും ഹൃദിസ്ഥമാന്‍. കൂറ്റന് കാളകളുടെ കുളമ്പുകള്‍ നിലത്തടിക്കുമ്പോള്‍ വരുന്ന കടകട ശബ്ദവും കാളവണ്ടിക്കാരന്റെ കയ്യിലുള്ള മീറ്റര്‍ കണക്കിന്ന് നീളമുള്ള വടിയും അന്ന് കന്‍മുമ്പില്‍ ജീവിക്കുന്ന സാക്ഷ്യങ്ങളായിരിന്നു. രാവിലെയമ്മ കുളിപ്പിക്കും പുസ്തകസഞ്ചിയെടുപ്പിക്കും എന്ന ഒന്നാം ക്ലാസ് ഈരടികളില്‍ പറഞ്ഞത്പോലെ അമ്മതന്നെയാന് കുളിപ്പിക്കുന്നതെങ്കിലും പുസ്തകസഞ്ചിയെടുപ്പിക്കാന്‍ അമ്മ വേണമെന്നില്ലാതായിരിക്കുന്നു. വീട്ടിന്റെ ഉമ്മറപ്പടിവരെയെങ്കിലും എത്തുന്ന സ്കൂള്‍ വാഹനങ്ങളും അതില്‍ കയറ്റിറക്കല്‍ നടത്തുന്ന ഡ്രൈവറോ കണ്ടക്ടറോ ആണിന്ന് പുസ്തകസഞ്ചിയെടുക്കാനുള്ളത്.  ചുരുക്കിപ്പറഞ്ഞാല്‍ അമ്മ ബാഗ് എടുപ്പിക്കേണ്ടതില്ല കുട്ടി ബാഗെടുക്കേണ്ടതുമില്ല. ഒരു തരം ടോട്ടല്‍ ഫ്രീ! പോരാഞ്ഞിട്ട് പുസ്തകസഞ്ചി കുട്ടികളെ കൊണ്ടെടുപ്പിക്കാന് കുട്ടികള്‍ക്കുണ്ടോ അത് വഹിക്കാനുള്ള ശക്തി. ബാഗിന്റെയും അതിലെ പുസ്തകങ്ങളുടെയും മൊത്തം ഭാരം കുട്ടിയുടെ ഭാരത്തിന്റെ ഏതാണ്ട് ഇരട്ടിയോളം വരും

പെന്‍കുട്ടികള്‍ പുസ്തകങ്ങള്‍ മാറോടണച്ചുപിടിച്ച് സ്ക്കൂളില്‍ പോകുന്നത് അന്ന് കണ്ടിട്ടുണ്ട്. ചെറിയകുഞ്ഞുങ്ങളെ താലോലിച്ചെടുക്കുന്നത് പോലെ തോന്നിച്ചിരുന്നു അത്. കുട്ടികരഞ്ഞാല്‍ അതിന്റെ സ്വന്തം പിതാവെടുത്ത് മാറോടണച്ചുപിടിക്കുന്നതിനേക്കാള്‍ കുഞ്ഞ് സമാശ്വാസം അനുഭവിച്ച് കരച്ചില്‍ നിര്‍ത്തുക നൊന്ത് പ്രസവിച്ച സ്വന്തം മാതാവ് മാറോടണച്ചു പിടിച്ച് താരാട്ടുപാടികൊടുക്കുമ്പോഴാണല്ലോ. മാതാവിന്റെ മാറിടത്തില്‍ കുട്ടിക്കുള്ള ശുദ്ധമുലപ്പാല്‍ ഭക്ഷണത്തിന്ന് പുറമെ തന്റെ പ്രശ്നങ്ങള്‍ക്കുള്ള സമാശ്വാസവും കുട്ടി കണ്ടെത്തുന്നു. പുസ്തകങ്ങളിലെ ഓരോ വരിയും ഓരോ വിവരമാന്‍. മാറോടണച്ചു പിടിക്കുന്നത് ഓരോ വരിയിലുമുള്ള ഓരോ വിവരത്തെയുമാന്. അന്ത്യപ്രവാചകന് പഠിപ്പിച്ചിരുന്നില്ലേ ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല മാതാവാണെന്ന്. അറിവാകുന്ന പുസ്തകക്കെട്ടുകളെ ഭാവിയിലെ മാതാവാകുന്ന പെന്കുട്ടി തന്റെ മാറോടച്ചുപിടിക്കുന്നു. മാതാവാകുന്ന പാഠശാല വിദ്യാർഥിയാകുന്ന തന്റെ അരുമസന്താനത്തെ മാറോടണച്ചുപിടിക്കുന്നു എന്ന് എന്ന് ചുരുക്കിപ്പറയാം. മാറോടണച്ച് പിടിച്ച്, സ്വന്തം കുഞ്ഞിന്ന് ചുരുങ്ങിയത് രണ്ട് വര്‍ഷവും പത്ത് ദിവസം നിര്‍ബന്ധമായും മുലയൂട്ടണം എന്ന് ദൈവം കല്‍പ്പിച്ചത് വെറുതെയല്ല.

ഇതിവിടെയൊന്നും അവസാനിക്കുന്നില്ല....




താങ്കളുടെ വിലപ്പെട്ട അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുതേ....